2012, ജനു 15

കാണാപ്പുറങ്ങളില്‍...

എന്നാണു നമ്മളാദ്യം കണ്ടത്..?
ഞാന്‍ നോക്കുമ്പോഴെല്ലാം
നീയെന്നെയാണല്ലോ നോക്കുന്നത്.
കാഴ്ചയുടെ കാണാപ്പുറങ്ങള്‍
കാണാന്‍ വന്നവരാണു നമ്മള്‍.
എന്നിട്ടിങ്ങനെ നോക്കിയിരുന്നാല്‍
എന്താണിതന്റെയര്‍ത്ഥം?
ഞാന്‍ നിന്നെ പ്രണയിക്കുന്നവോ...
നീയെന്നെയോ..?
ആരോടാണിതൊന്നു ചോദിക്കുക.
   ഇവിടെ ചിലരുണ്ട്.
   മുടിനീട്ടിവളര്‍ത്തി, കണ്ണട വച്ച്,
   ജുബ്ബായിട്ട ചില ബുദ്ധിജീവികള്‍.
   ചിന്തയിലാണ്ടിരിക്കുമിവരെ
   എങ്ങനെയാണു ശല്യപ്പെടുത്താനാവുക.
ചിലരാകട്ടെ വികാരാധീനരാണ്.
ഇളിച്ചുകാട്ടി കരയുകയാണിവര്‍.
പിന്നെ മറ്റുചിലര്‍,
സുഹ്രുത്തക്കളെങ്കിലും നുണയന്മാരാണ്.
ഞാന്‍ നിന്നെക്കുറിച്ചാരാഞ്ഞപ്പോള്‍
"നീയൊരു സുന്ദരിയത്രേ."
എന്റെയീ സംശയം
ഇങ്ങനുള്ളവരോടെങ്ങനെ ചോദിക്കാനാ..?
   നമ്മള്‍ പരിചിതരായിരുന്നെങ്കില്‍
   ഞാന്‍ നിന്നോടുതന്നെയിതു ചോദിച്ചേനെ.
   അതിനു നിന്നെയെനിക്കറിയില്ലല്ലോ,
   നിനക്കെന്നെയും...

2012, ജനു 9

കവി (ഭ്രാന്തന്‍)

പരേതാത്മാക്കള്‍ നിദ്രവിട്ടുണരുമീ
ദുര്‍ഘടസമയത്തെങ്കിലും
ക്ലോക്കിന്‍റെ ടിക്.. ടിക്..
അടുത്ത ദിവസത്തിലേയ്ക്ക് തുടരുന്ന
ഈ മണിക്കൂറിലെങ്കിലും
എനിക്കൊന്നുറങ്ങാനായെങ്കില്‍...

പറിച്ചെടുത്ത ഈ മിടിക്കുന്ന ഹ്രദയം,
രണ്ടായി പിളര്‍ന്ന ഈ മസ്തിഷ്കം
ഇവയൊന്നെടുത്തു മാറ്റൂ..
രക്തമെനിയ്ക്കറപ്പാണ്,
സ്നേഹമെനിക്കു വേദനയാണ്.
ജീവിതമെനിക്കു ക്രൂരതയാണ്.

പൊള്ളിച്ച സ്പര്‍ശനങ്ങള്‍,
വഞ്ചനയുടെ തൂക്കുമരങ്ങള്‍,
സ്വപ്നങ്ങളവിടെ വിജനമാണ്.

ഹ.. ഹ.. ഹ.. കവി
അര്‍ക്കും മനസിലാകാത്ത ഭാഷ.
ചിന്തകളാല്‍ വെറുക്കപ്പെട്ട
ശപിക്കപ്പെട്ട ഭ്രാന്തന്‍.

                                 ഒരു ചിത്രമോ നമ്മള്‍ സ്വയം രേഖപെടുത്തുന്ന ചില  വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ   അങ്...